വന്നു ഞാൻ ഗുരുവായൂരമ്പലനടയിലായ്
താമരക്കണ്ണനെ കണികാണുവാൻ
മാധവസംഗമമോർത്തുകൊണ്ടെൻ മനം
നിൻ വേണുഗാനത്തിലാണ്ടു മെല്ലെ
കുന്നിക്കുരുവിലും കണ്ടു ഞാൻ നിന്നുടെ
കള്ളത്തരത്തിൻ്റെ രൂപങ്ങളൊക്കെയും
അഷ്ടമിരോഹിണി നാളിലോ കണ്ണനു
ഒരു മണിത്തൊട്ടിലൊരുക്കുന്നിതാ
ഒരു തുലാഭാരത്താൽ ഗുരുവായൂർ വെണ്ണയി-
ന്നെനുണ്ണിക്കായി നിവേദിക്കവേ
നിൻ തിരുനടയിൽ സമർപ്പിച്ചു ഞാനിന്നു
ഒരു പിടി പൊൻ പണം കാണിക്കയായ്
ഒരു ചെറുവനമാല ചാർത്തിയെൻ കണ്ണൻ്റെ
കാൽക്കലായ് വന്നു നമസ്കരിക്കെ
എന്നിലെ നൊമ്പരം മാറ്റിടുവാനായ്
പവനപുരദീശനായ് വന്നു കണ്ണൻ
ഒരു നിർമ്മാല്യരൂപനായ് വന്നു കണ്ണൻ
താമരക്കണ്ണനെ കണികാണുവാൻ
മാധവസംഗമമോർത്തുകൊണ്ടെൻ മനം
നിൻ വേണുഗാനത്തിലാണ്ടു മെല്ലെ
കുന്നിക്കുരുവിലും കണ്ടു ഞാൻ നിന്നുടെ
കള്ളത്തരത്തിൻ്റെ രൂപങ്ങളൊക്കെയും
അഷ്ടമിരോഹിണി നാളിലോ കണ്ണനു
ഒരു മണിത്തൊട്ടിലൊരുക്കുന്നിതാ
ഒരു തുലാഭാരത്താൽ ഗുരുവായൂർ വെണ്ണയി-
ന്നെനുണ്ണിക്കായി നിവേദിക്കവേ
നിൻ തിരുനടയിൽ സമർപ്പിച്ചു ഞാനിന്നു
ഒരു പിടി പൊൻ പണം കാണിക്കയായ്
ഒരു ചെറുവനമാല ചാർത്തിയെൻ കണ്ണൻ്റെ
കാൽക്കലായ് വന്നു നമസ്കരിക്കെ
എന്നിലെ നൊമ്പരം മാറ്റിടുവാനായ്
പവനപുരദീശനായ് വന്നു കണ്ണൻ
ഒരു നിർമ്മാല്യരൂപനായ് വന്നു കണ്ണൻ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ